• 7 years ago
ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായ മാളൂട്ടി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ്. മാതാപിതാക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനായി ഒരു റിസോര്‍ട്ടിലെത്തിയ മാളൂട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ആഴമുള്ള കുഴിയില്‍ വീഴുകയും പിന്നീടുള്ള രക്ഷാപ്രവര്‍ത്തനങ്ങളുമായിരുന്നു സിനിമയുടെ കഥ. ഈ ചിത്രത്തിനോട് സാമ്യമുള്ള പ്രമേയമാണ് നയന്‍താരയുടെ പുതിയ ചിത്രമായ അറത്തിനുമെന്ന് പ്രേക്ഷകര്‍ പറയുന്നു. ബോര്‍വെല്ലിനായി കുഴിച്ച കുഴിയിലേക്ക് വീഴുന്ന പെണ്‍കൂട്ടിയെ രക്ഷപ്പെടുത്തുന്നതിനായി നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടറായാണ് നയന്‍താര ഈ ചിത്രത്തിലെത്തുന്നത്. നിരവധി പേരാണ് ഈ ചിത്രം മാളൂട്ടിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന തരത്തില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. മാളൂട്ടിയില്‍ ഇമോഷണല്‍ ലെവിലിലുള്‌ല സമീപനമാണ് സംവിധായകന്‍ നടത്തിയതെങ്കില്‍ അറത്തില്‍ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവുമായി ബന്ധിപ്പിച്ചാണ് സംവിധായകന്‍ കഥ പറയുന്നത്. ചെന്നൈയിലെ തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയ താരത്തെ എങ്കള്‍ തലൈവി നയന്‍താര എന്ന മുദ്രാവാക്യത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

Recommended